Saturday, January 24, 2009

ബാല്യം

കള്ളു കുടിക്കണ പള്ളു പറയണ
കാഞ്ഞിരച്ചോട്ടിലെ കല്ലയിരിക്കണ
കറുത്ത ദൈവങ്ങല്ള്‍ കാവലു നിക്കണ
കാവില്‍ തെഴുത്തതാണെന്റെ ബാല്യം.

കൂവയിലത്തളിര്‍ പീപ്പിയൂതി
കൊടിട്ത്തൂവപ്പടര്‍പ്പില്‍ പാഞ്ഞു കേറി
തെച്ചി,തൊണ്ടിപ്പഴങ്ങള്‍ പറിച്ച് ചൊറിഞ്ഞ്
തിണര്‍ത്ത് തടിച്ചതാണെന്റെ ബാല്യം.

കാറ്റില്‍ ഇല വാളു പോലെ വീശും
നെല്ലു പൂത്ത മണം മദം കൊണ്ട വരംബത്ത്
നെല്ലിപ്പൂപോലെ നിരന്ന കുറുംബിന്റെ
കൂട്ടുകാര്‍ ചേര്‍ന്നതാണെന്റെ ബാല്യം.

ഒറ്റാല് വച്ചു പിടിച്ച വരാലിനെ
ഒറ്റക്കുതിന്ന് തൂറ്റം പിടിച്ചൊക്കെയും
പങ്കിടാനുള്ളതാണെന്ന ബോധ്യം
ഉള്ളില്‍ ഊറിത്തെഴുത്തതാണെന്റ ബാല്യം.

പപ്പരപ്പന്തിന് തീകൊളുത്താന്‍
ഓല മച്ചിങ്ങ വച്ചു മിടഞ്ഞ് പുറം ചോന്ന
പൊള്ളിക്കുമോര്‍മ്മയാണെന്റെ ബാല്യം.

പാല്പ്പയസപ്രിയ ദേവന് പൂജക്ക്
പൂവിറുക്കന്‍ വന്ന പെണ്ണിന്റെ ചുണ്ടത്തെ
ചെംബരത്തിപ്പൂവ് ചോദിച്ചു വങ്ങിച്ച
സുന്ദരസ്വപ്നമാണെന്റ ബാല്യം.

Thursday, January 1, 2009

ഗലീലിയോക്ക്

ടെലിസ്കൊപ്പിന്ടെ
നാനൂറാം വാര്‍ഷികത്തില്‍
ഗലീളിയോക്ക് മുന്നില്‍
ആദരവോടെ
അഭിമാനത്തോടെ

ഒറ്റ നോട്ടം കൊണ്ട്
ചന്ദ്രോപമയില്‍
ശ്ലേഷം ചേര്‍ത്ത
പ്രിയപ്പെട്ട ഗലീലിയോ
"എങ്ങിലും കരങ്ങിക്കൊണ്ടേ ഇരിക്കുന്ന"
ഭൂമിയില്‍ നിന്ന്
ഇന്നും മാനത്തേക്ക് നോക്കുമ്പോള്‍
ഞാന്‍ മിഴിച്ചു നില്ക്കയാണല്ലോ.

Blog Archive