Wednesday, June 2, 2010

അമ്മ

ആഴ്ന്ന രുചിഭേതങ്ങളെ
നിര്‍ണ്ണയിച്ച വിഭവം.
അടയാത്ത ഒറ്റവാതില്‍.
കാത്തിരുപ്പ് കനത്ത കണ്ണുകള്‍.
എന്നെച്ചൊല്ലി
ഒടുങ്ങാത്ത വേവലാതികള്‍
തോറ്റവാക്കിന്റെ ഒറ്റത്തോറ്റം

8 comments:

ഉപാസന || Upasana said...

പറഞ്ഞതൊക്കെയും സത്യമാണ് സുഹൃത്തേ
:-)

എന്‍.ബി.സുരേഷ് said...

അമ്മ ഇത്രയൊക്കെയേ ഉള്ളോ.
ഇത്ര ചെറുതായി നിർവചിച്ചതെന്തേ?

നിങ്ങൾക്കു വേണ്ടിയുള്ള അമ്മയുടെ ഒരു ചെറിയ കഷ്ണം മാത്രം ഇത്.
അമ്മ ഇനിയും എത്രയോ ആണ്
കടലോളം
കാടോളം
കണികയോളം.
സഹശയനത്തിൽ ചുള്ളിക്കാട് അമ്മയെ കുറിച്ച് എഴുതിയത് വായിച്ചിട്ടുണ്ടോ?

ഇഗ്ഗോയ് /iggooy said...

പറഞ്ഞത് ഒത്തിരി ചെറുതായി എന്നു തോന്നിയിരുന്നില്ല.
സഹശയനം വായിച്ചിട്ടുണ്ട് 'പെറ്റമ്മപോലും വിഷ വച്ച വാക്കുകള്‍
നിത്യവും ചോറില്‍ വിളമ്പുന്ന വീടെന്നും"
കൌസല്യ പ്രാര്‍ത്ഥനയില്‍ അഹോരാത്രം ജന്മം ദഹിപ്പിക്കുന്ന
അമ്മയെന്നും സഹശയനത്തില്‍ ഉണ്ട്.
അമ്മ ഒത്തിരിയേറെ എന്നതിനു സംശയമില്ല. ഈ ഇത്തിരി കൊണ്ട് നിര്‍വചിക്കാം
എന്നുമില്ല. അറിയാവുന്ന പോലെ എഴുതി എന്നു മാത്രം

Sreedev said...

ഷിനോദ്‌, 'വലിയ' ആ അമ്മയെ ഒരു ചെപ്പിലൊതുക്കിയത്‌ മനോഹരം! അമ്മ ആകാശം പോലെ വലുതു തന്നെയാണ്‌...

ഒരു കല്ലുകടി: " ആഴ്ന്നുന്ന രുചിഭേതങ്ങളെ"
എന്താ ഉദ്ദേശിച്ചത്‌..?

ഇഗ്ഗോയ് /iggooy said...

അതൊരു അച്ചടിപ്പിശാശായിരുന്നു.
അക്ഷരത്തെറ്റ്. നല്ല വാക്കുകള്‍ക്ക് പെരുത്ത് നന്ദി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അമ്മ എന്ന ഈ കവിത നന്നായിരിക്കുന്നു.

ശാന്ത കാവുമ്പായി said...

അമ്മയുടെ വേവലാതി ഒരിക്കലും തീരില്ലല്ലോ.

chinthappadukal said...

othiri nannayitund ee ithirikkavitha...

Blog Archive